Pages

Monday, June 8, 2009



വാഴ്ത്തപ്പെടുന്നവര്‍...


ചില്ല് പതിപ്പിച്ച ജാലകങ്ങള്‍ക്കുള്ളിലിരുന്നു
ഇപ്പോള്‍
എന്നെ നോക്കി ചിരിക്കുന്നത്
എന്‍റെ പ്രിയമെഴും ശേഷക്കാര്‍

അവര്‍ക്കറിയാം നിഴല്‍ വീണൊരീ
വഴികളില്‍
അലിഞ്ഞുചേര്‍ന്ന ചോര പൂക്കള്‍ക്ക് ...
ഒരുനുറു വീര ചരിതങ്ങള്‍
പറയാന്‍ ഉണ്ടാകുമെന്ന്

ശീതീകരിച്ച മണി മാളികകളിലുറങ്ങുംപോള്‍
എന്‍റെ അസ്ഥിക്കുടുകളില്‍ പതയുന്ന
രക്തം പൊതിഞ്ഞ കഫ തുള്ളികള്‍
അവര്‍ക്ക് പഥ്യം

ചുറ്റും മുറുമുറുപ്പുകളുയരുന്നു
ഈ കട്ടിലിനു ഞാന്‍ അനിയോജ്യനല്ലാത്രേ ..?

എനിക്കായ്‌ പുറത്തവര്‍ ഒരുക്കുന്ന ചിതയില്‍
ഞാന്‍ സ്വയം എരിഞ്ഞടങ്ങാം
പക്ഷെ ഒന്നറിയുക.

എന്‍റെ ചുരിട്ടി പിടിച്ച മുഷ്ട്ടികള്‍ക്കുള്ളിലെ
നക്ഷത്ര ജ്വാലക്ക്
എന്‍റെ കൈകളുയര്‍ത്തി പിടിക്കുമീ
അരിവാളിന്‍റെ
വായ്‌ത്തലക്ക്,....

ഉറവ വറ്റിയ ഈ മണ്ണിന്‍റെയും
അതില്‍ ഉഴുതു മറിക്കുന്ന മനുഷ്യരുടെയും
പിന്തുണ ഉണ്ട്,................
...............................
എന്നിട്ടും......!

നിങ്ങള്‍.......?

വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്ത്തപ്പെടുന്നുവോ?



അനില്‍ കുരിയാത്തി

പുതിയോരുഷസ്സിന്‍റെ കാഹളം....!!!


കാറ്റിന്‍റെ കൈകളില്‍ കവിതയുണ്ടായിരുന്നു
കവിതയില്‍ കാറ്റിന്‍റെ നൊമ്പരം ഉണ്ടായിരുന്നു
നോവിന്‍റെ ഉറവയില്‍ നേരിന്‍റെ -
മധുരമുണ്ടായിരുന്നു ......
മധുരം .........
കയ്പ്പായി അനുഭവപെട്ടു തുടങ്ങിയപ്പോള്‍
ഞാന്‍ നേരിനെ വെറുത്തു ...
അരിമണികള്‍ തേടിയ ബാല്യം .....
കാറ്റു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല ,
വിശപ്പിന്റെ വിളികേട്ടു കവിത മറന്ന കാലം
മനുഷ്യന്‍ ....
നുകങ്ങളകുന്ന കാഴ്ചകള്‍
കണ്ണുകളില്‍ കനലെരിയുന്ന കൌമാരം
സ്വപ്നങ്ങളില്‍ വര്‍ണ വിഭ്രമം
ചിന്തകളെ ഉധീപിപ്പിക്കുന്ന പ്രബോധനങ്ങള്‍ ....
ജീവിതം തലച്ചുമടുകലാകുന്നു
മുഷ്ട്ടികളില്‍ കരുത്തര്‍ജിക്കുന്ന വിപ്ലവബോധം
അടഞ്ഞ കാതുകള്‍ തുറക്കാന്‍
ഉടച്ച് ഏറിഞത് എത്ര വിഗ്രഹങ്ങള്‍
ആയുധങ്ങളില്‍ ഈറന്‍ തുടിപ്പ്
കളിയടങ്ങാത്ത കനവുകളുമായ്
ഉറഞ്ഞു തുള്ളിയ ദിന രാത്രങ്ങള്‍
ഒഴുകി പടര്‍ന്ന ചോര പൂവുകള്‍
ആ സിന്ദൂരം ചിന്തകളില്‍ അഗ്നിവര്ഷിക്കുംപോള്‍
പുതിയൊരുഷസ്സിന്റെ കാഹളംഉണരുന്നുണ്ടായിരുന്നു ....!!!


അനില്‍ കുരിയാത്തി

പ്രിയേ... സഫലമെന്‍ സ്വപ്നം ..!



പ്രിയേ... സഫലമെന്‍ സ്വപ്നം ..!


ഞാന്‍ പണയപ്പെടുത്തിയ വാക്കുകളില്‍
എന്‍റെ, ....
പൌരുഷം ഉണ്ടായിരുന്നു

ഞാന്‍ ചവച്ചു തുപ്പിയ കൌമാരങ്ങളില്‍
എന്‍റെ
യൌവനം ഉണ്ടായിരുന്നു

ഞാന്‍ ഉടച്ചെറിഞ്ഞ വിഗ്രഹങ്ങളില്‍
എന്‍റെ
പ്രതീക്ഷയുണ്ടായിരുന്നു

ഞാന്‍ പ്രണയിച്ച അക്ഷര താളുകളില്‍
എന്‍റെ
സ്വപ്നങ്ങളുണ്ടായിരുന്നു

ഞാന്‍ കാണുന്ന കിനാക്കളില്‍
എന്‍റെ
നൊമ്പരങ്ങലുണ്ടായിരുന്നു

എന്നിട്ടും ..............?

ഞാന്‍ മനസ്സില്‍ നിന്നും പടിയിറക്കിയ
എന്‍റെ
നിശബ്ദ പ്രണയങ്ങളില്‍

ഞാന്‍ ഹൃദയത്തിന്‍ ആഴങ്ങളിലാഴ്ത്തിയ
എന്‍റെ
സങ്കല്പങ്ങളില്‍

ഞാന്‍ മറവിയുടെ ഗഹ്വരങ്ങളില്‍ ഒളിപ്പിച്ച
എന്‍റെ
പ്രേമ സായുജ്യങ്ങളില്‍

നിന്‍റെ മുഖ കമലം മാത്രം ......
നിന്‍റെ പാല്‍ പുഞ്ചിരി മാത്രം ....

ഈ കാട്ടു തീയുടെ കാഠിന്യത്തിന്
എന്‍റെ ഹൃദയത്തിലെ
പ്രണയ പുഷ്പങ്ങള്‍ക്ക്
ചരമ കോളം രചിക്കാനയാല്‍
പ്രിയേ സഫലമെന്‍ സ്വപ്നം .......


അനില്‍ കുരിയാത്തി


വഴി മുടക്കപ്പെട്ടവന്‍......



എന്‍റെ നീര്‍ തടങ്ങളുടെ മാര്‍ പിളര്‍ന്നു ....
എന്‍റെ മക്കള്‍ മരണ
ക്കഴങ്ങളൊരുക്കി
വിഷജടിലമായ പാപ ഭാരങ്ങളുടെ ...
മാലിന്യമാത്രയും
എന്‍റെ വിശുദ്ധിയിലേക്ക്
ഒഴുക്കി വിട്ടു
എന്‍റെ സംസ്കൃതിയുടെ
തീര പീoങ്ങളില്‍ ....
അവര്‍... പരിഷ്ക്രിതിയുടെ
രമ്യഹര്‍മ്യങ്ങള്‍ ഒരുക്കി
മൃതിയുടെകാണാകഴങ്ങളില്‍ മുങ്ങി .........
പിടന്ജോടുങ്ങിയ.......
മനുഷ്യത്മാക്കളുടെ രോധനവും പേറി
വഴി മുടക്കപെട്ടവനായി
ഇവിടെ നില്‍ക്കുകയാണ് ഞാന്‍ ...................


അനില്‍ കുരിയാത്തി


യാത്ര.......


അവസാനിക്കതൊരീ യാത്രയില്‍
മനസ്സൊരു മര കുതിരയായ് മടിച്ചു നില്‍ക്കുമ്പോള്‍?
തിരിച്ചു പോകാന്‍ കഴിയാത്തവന്‍
ഞാന്‍...!
പൊതിചോറ് വഴിയില്‍ ഉപേക്ഷിച്ചവന്‍
കഴിഞ്ഞ രാത്രിയില്‍ നിദ്രയോട് പടവെട്ടി
തോറ്റവന്‍
പുലരിയെ പുലഭ്യം പറഞ്ഞവന്‍
ഭാര്യയെ കാട്ടിലെരിഞ്ഞവന്‍
നന്മയുടെ മാറ് പിളര്‍ന്നവന്‍
വാണിഭ ചന്തയില്‍
മാംസത്തിനു
വില പറഞ്ഞവന്‍
അങ്ങനെ
ഏറെ
പുതുമകളോടെ
യാത്ര തുടരുന്നു ഞാന്‍


അനില്‍ കുരിയാത്തി