Pages

Sunday, April 3, 2011

"മഠയി"


"മഠയി"
_________


ഇടവഴികളില്‍
കറുത്ത പൂച്ചകള്‍
പതിയിരിക്കുന്നത്‌
കണ്ടിരുന്നിട്ടും

കരിയില കാടുകള്‍ക്കടിയില്‍
കരിനാഗങ്ങള്‍
വിഷമുണക്കുന്നത്
അറിഞ്ഞിരുന്നിട്ടും

നിഴലിനും നിലാവിനും ഇടയില്‍
നിന്‍റെ സ്വപ്നങ്ങളടര്‍ന്നു
വീണതെന്തേ ..?

വൃണിത സന്ധ്യേ
നിന്‍റെ കരള്‍
കൊത്തിപ്പറിച്ചൊരു
കാലന്‍ കാക്ക പറന്നുപോയപ്പോള്‍

"ജല ദര്‍ശനം"
കഴിഞ്ഞു വന്നൊരു
അഭിനവ "മാഡം"
പറയുന്നത് കേട്ടോ....?

"ഒരു ഐപ്പില്ലും കഴിച്ചു
ഒരു കുപ്പി ഡിറ്റൊളില്‍
കഴുകികളഞ്ഞാല്‍
മതിയായിരുന്നില്ലേ പെണ്ണെ

ദുര്‍ബലനായൊരു
വികലാംഗനോടെന്തിനായിരുന്നു
നിന്‍റെ പരാക്രമം "

"മഠയി"

അമ്മ
_________

മനസ്സൊരു
മഞ്ചാടി മുത്ത്‌

മിഴികളിലിരു
വാത്സല്യ കടല്‍ ....

മൊഴികളില്‍
പാലാഴി മധുരം

ചൊടികളില്‍
ചുംബന സുഹൃതം


നിറ വയറിനു
നിര്‍വൃതി പകരുന്ന
അരവയറിന്‍റെ പുണ്യം

അമ്മ....
അണമുറിയാത്ത
സ്നേഹ പ്രവാഹം