Pages

Thursday, November 4, 2010

'പ്രണയത്തിന്റെ നിറം'



============

ഒരിക്കലെന്നോടവള്‍
പറഞ്ഞു ...
പ്രണയത്തിന്റെ നിറം
കറുപ്പാണത്രേ .....

ഞാനല്ഭുതം കൂറി
അവള്‍ തുടര്‍ന്നു...

സപ്തവര്‍ണങ്ങളെയും
ഹൃദയത്തിലോളിപ്പിക്കുന്ന
കറുപ്പാണ്
എന്റെ പ്രണയ വര്‍ണം

അതുകേട്ടു
വര്‍ണാഭമായ
നമ്മുടെ പ്രണയത്തില്‍
ലയിച്ചു
ഞാനഹ്ലാദം കൊണ്ട്
തുള്ളിച്ചാടി

വളരെ ...
വൈകിയാണറിഞ്ഞത്‌
അതിലൊരു നിറം
മാത്രമായിരുന്നു
ഞാനെന്നു,...


.......അനില്‍ കുര്യാത്തി

"ഓണകാഴ്ച"



___"ഓണകാഴ്ച"____


അറിഞ്ഞില്ലേ ചിങ്ങം വന്നത്രേ ...
പുറകെ ഓണവും ....

അടുപ്പ് തെളിക്കാന്‍
ഗ്യാസുപോലും ഇല്ലെന്നു 'ഭാര്യ'...

ഓണപരീക്ഷക്ക് മുന്‍പ്
ഫീസൊടുക്കണമെന്നു 'മകള്‍'...

രണ്ടു ലാര്‍ജടിച്ചു
ഓണത്തെ വരവേല്‍ക്കാന്‍
കീശതപ്പുന്ന 'മകന്‍'

വെള്ളി കെട്ടിയ കൂന്തല്‍ തഴുകി
തങ്ക കശവ് വേഷ്ട്ടിക്കു
ഓര്‍ഡര്‍ ചെയ്തു പാവം'അമ്മ'

ചുമരിലിരുന്നൊരു
മാലയിട്ട ചിത്രം ചിരിക്കുന്നു
"മകനെ മറക്കല്ലെടാ എന്നെ"
യെന്നു പുലമ്പുന്നു

പൊന്ന്‌ മാവേലീ പൊറുക്കണം
അടുത്ത ഓണത്തിനു കാണാം ...
ഒരു നേര്‍ച്ചയുണ്ട്
ഞാനൊന്ന് കാശിക്കു പോയി വരാം


അനില്‍ കുര്യാത്തി
==============

"ന്യായ വിധി"



========


വിഷം തീണ്ടി നീലിച്ച
മേഘപാളികള്‍ക്കിടയില്‍
"മരണം"
പ്രതീക്ഷയോടെ
കാത്തിരിക്കുന്നത്

വര്‍ണ്ണ പലകയില്‍
കവടി നിരത്തി
ശീതോഷ്ണമാപിനികളുടെ
ഋതു പകര്‍ച്ചകള്‍
കണ്ടു
മിഴികനക്കുമ്പോള്‍
ശവകൂനകള്‍ക്ക് മേലൊരു
തിരു:സഭ പണിയാനാണ്

നിസ്ക്കരിച്ച്‌
ദീപാരാധന നല്‍കി
നാളെയൊരു പുലരിയുടെ
ഇളവേയിലേറ്റ്

മിന്നാതെ പൊലിഞ്ഞു
പുകയാതെ കരിഞ്ഞു
കറപറ്റിയ
ഭ്രാന്തന്‍കനവുകളില്‍
അത്തറു പൂശുവാനാണ്,..

കരുതിയിരിക്കുക',..

വടക്ക് നിന്നൊരു
കാറ്റ് തെക്കോട്ട്‌
വരുന്നത്രേ,..

വിളവു തിന്നുന്ന
വേലിപ്പത്തലുകള്‍
വെട്ടി നിരത്തി
അതിരുകളെ ആകാശ
കോണിലേക്കെറിയുക, ...

വേഗം വെറി പിടിച്ച
നായ്ക്കളെ
അഴിച്ചുവിടുക,....

ഇനി
പേയിളകുക..

"ചങ്ങലകള്‍ക്കാണ്"

Sunday, February 21, 2010

ഹെല്‍മറ്റ്

ഒരുഗ്ര ശബ്ദ്ദം,,,,
ഒരാള്‍ കൂട്ടം,...

കൂട്ടിയിടിച്ചു
മുഖം വികൃതമായ

വാഹനങ്ങള്‍ക്കുള്ളില്‍

ഞരക്കങ്ങള്‍ മാത്രം


സഹായത്തിനായി
ഉയരുന്ന
കൈകള്‍


തൊട്ടടുത്തു

കാക്കി ധാരികള്‍

കൃത്യ നിര്‍വഹണത്തില്‍


അവര്‍
ഹെല്‍മറ്റില്ലാത്ത

ശിരസ്സുകള്‍
തിരയുകയാണ്


ഏറെ നേരത്തിനു
ശേഷം

ഹെല്‍മറ്റിനുള്ളില്‍

മുഖമൊളുപ്പിച്ചു

മരണം

ആ വാഹനങ്ങള്‍ക്കരുകിലേക്ക് ,..

_____________________
ഒരാരവം ,...
"

"കള്ളന്‍ ...
പിടിക്കൂ അവനെ"


മാല പൊട്ടിച്ചു
ബൈക്കില്‍
ചീറിപ്പായുന്ന
തസ്ക്കരന്‍...!

ആള്‍ കൂട്ടം പുറകെ ഓടുന്നു

വഴി തടയുന്ന
വാഹന പരിശോധകരോട്

ജനം അലറിപ്പറയുന്നു


"തടയൂ ആ വാഹനത്തെ" ...


അവര്‍ പ്രതിവചിച്ചു ,...

"അത് പറ്റില്ല അവന്‍ ഹെല്‍മറ്റു ധരിച്ചിട്ടുണ്ട്" ,...
___________________________


ഒരു നിലവിളി ,...


അട്ടഹാസങ്ങള്‍,....


മാംസത്തിലേക്ക്
ആഴ്ന്നിറങ്ങിയ

കത്തിമുനയില്‍
നിന്നും

ചുടു നിണമിറ്റുവീഴുന്നു


ഒരു പ്രാണന്‍ പിടയുന്നു


രക്തദാഹികള്‍

അടുത്ത ഇരയെ തേടി

ഇരുചക്ര
വാഹനത്തില്‍
കുതിക്കുന്നു,.......


"പിടിക്കൂ അവരെ "...

കാഴ്ച്ചക്കാര്‍ ആക്രോശിക്കുന്നു


നിയമ പാലകര്‍
ഉപദേശിക്കുന്നു


"അരുത് : അവര്‍ ഹെല്‍മറ്റു ധരിച്ചിട്ടുണ്ട് "

Sunday, February 7, 2010

ശൂന്യതയിലെക്കൊരു വാതില്‍ .....

മൌനം
ശൂന്യതയിലെക്കൊരു
വാതില്‍ തുറക്കുന്നു

നമുക്കിടയില്‍
കവിത ,...
പുതിയൊരു
പൌര്‍ണമിയാകുന്നു

നീ വിട പറഞ്ഞകലുമ്പോഴും
നിന്‍റെ നിശ്വാസം
എനിക്ക് പകര്‍ന്ന
പകല്‍ കിനാവിന്റെ
കാഠിന്യത്തെ
ശപിക്കാതെ
ഞാന്‍
നിന്നിലേക്ക്‌ തന്നെ
എന്റെ ഹൃദയം
ചേര്‍ത്തു വയ്ക്കുന്നു


രക്തം വാര്‍ന്നു നീലിച്ച
ഹൃദയഭിത്തികളില്‍
ഞാന്‍ പതിപ്പിച്ച
നിന്‍റെ ചിത്രം
രൂപ പരിണാമങ്ങളിലൂടെ
വികൃതമായെന്നു
കാലം സമര്‍ഥിച്ചാലും

കണ്ണുകളില്‍
ഞാനൊളിപ്പിച്ച
അടങ്ങാത്ത
പ്രണയ ദാഹം
അലയടങ്ങത്ത കടലായി
ആകാശത്തെ ച്ചുംബിച്ചീ
ഭൂമിയെ ....
വിഴുങ്ങാനണയുമ്പോള്‍



നിന്‍റെ സ്വപ്നങ്ങള്‍
പുനര്‍ ജന്മ സങ്കല്‍പ്പങ്ങളില്‍
നിന്നുയിര്‍ കൊണ്ട
പുതു പുലരിയെ
കിനാവ് കാണുമ്പോള്‍

എനിക്കൊന്നുകൂടി
മരിക്കണം
പുനര്‍ജനിക്കനല്ല
ഞാന്‍ വിതച്ചു ...
കൊഴ്ത് കൂട്ടിയ
മോഹങ്ങളുടെ
പത്തായത്തിനുള്ളില്‍
ഒന്ന് പുതച്ചു മൂടി
ശാന്തമായി
എനിക്കൊന്നുറങ്ങണം

Friday, January 29, 2010

ജയ "മഹാത്മജി"

സമയമിള്ളൂരല്‍പ്പം പോലുമീ
സാഹസവൃത്തിക്കായ്‌
സഹനമിന്നെന്നെ കൈവിട്ടു
പോയെന്നറിയുന്നു ഞാന്‍

ക്ഷണികമെന്‍ മനതാരിലുറയുന്നതോ
പഥികനവന്‍ അര്‍ദ്ധനഗ്നന്‍
ആശയ ദാരിദ്രമെന്‍ ലോകത്തെ
"അഹിംസയാല്‍"ഉയര്‍ത്തിയോന്‍

അടിമയാമെന്‍ രാജ്യത്തെ പണ്ടൊരു
പുലരിയില്‍ സ്വപ്ന സ്വാതന്ത്രമേകിയോന്‍
അടിമയാക്കുവാന്‍ ഞങ്ങളെ പിന്നെയും
അറവ് രാഷ്ട്രീയ കൈകളില്‍ നല്കിയോന്‍

അടിമയല്ലയെന്നറിയുകെന്‍ ഭാരതം
അടിമ ഞങ്ങള്‍ ജനങ്ങളാണെന്നതും
അടിമയാക്കിയോര്‍ അധിനിവേശത്തിന്‍
അടിമയായ്‌ തീര്‍ന്ന നിന്‍റെ പിന്‍ഗാമികള്‍

ഇനിയുമേറെ പറയുന്നതില്ല ഞാ-
നറിവു നിന്നില്‍ പിടയ്ക്കുന്ന നോവുകള്‍
ജയ "മഹാത്മജി" പകരുവെന്നില്‍ നീ
സഹനശക്തിയെന്‍ മനസ്സുനര്ത്തുവാന്‍







Friday, January 15, 2010

ഒരു നായ കുരക്കുന്നു,...

സ്മ്രിതിയുടെ തിരശില നീക്കി
ഒരു നായ കുരക്കുന്നു
സത്യത്തെ അടക്കം ചെയ്ത
മണ്‍പേടക്കത്തില്‍ നിന്നും
ഒരു ചെകുത്താന്‍
ഉയര്‍ത്തെഴുനെല്‍ക്കുന്നു

നിശയുടെ നഗ്നമായ മാറിടങ്ങളില്‍
ചുരത്താനോരുങ്ങിനിന്ന..
മുലകാമ്പുകളില്‍
ദംഷ്ട്രകള്‍ ആഴ്ത്തി
വലിച്ചുകുടിച്ച ചോരത്തുള്ളികളില്‍
പകരാതെ പോയ
നോവുകളുടെ ഉപ്പുരസം
ചവര്‍പ്പായി മാറുമ്പോള്‍
നീ കടവാവലുകളുടെ
കണ്ണില്‍ ഒളിപ്പിച്ച
ഇരുണ്ട കൌശലമാകുന്നു


ഇരുള്‍ മുറികളില്‍
ബൂട്സ്സിന്റെ...
ഹൃദയം പിളര്‍ക്കുന്ന
തലോടലുകളില്‍

ലാത്തികള്‍ ബീജം
വര്‍ഷിച്ച ജനനെന്ദ്രിയങ്ങളില്‍

പച്ചീര്‍ക്കിലുകള്‍ ആഴ്ന്നിറങ്ങുമ്പോള്‍
നിര്‍വൃതിയുടെ ചുടുചോര ചീറ്റിയ
ലിങ്കാഗ്രങ്ങളില്‍

അധികാരം വരിയുടച്ചവന്റെ
ആക്രാന്തം
കുത്തിപിളര്‍ന്ന
ഗര്‍ഭപാത്ര മുഖങ്ങളില്‍

വിശപ്പിന്റെ തീജ്വാല
ഹൃദയംകരിക്കുമ്പോഴും
അടച്ചിട്ട മണ്‍പുരക്കുള്ളില്‍
നീ സുരക്ഷിതനല്ലെന്നോര്‍ത്തു
ഉറക്കമിളിച്ചിരുന്ന
ചെറുമിയുടെ ആത്മാവിന്റെ
ഇരുണ്ട നൊമ്പരങ്ങള്‍ ചൊലുത്തിയ
നൈരാശ്യത്തിന്റെ
കണ്ണുന്നീര്‍ തുള്ളികളില്‍

മദജലത്തിന്‍ മധുരം
നുകര്‍ന്ന അക്ഷര നായകാ ,....

നിന്‍റെ കവിളിണകളില്‍
പയ്യന്നൂര്‍ പകരാന്‍ മടിച്ച
ചുരിട്ടിയ മുഷ്ടിയുടെ
തലോടല്‍,...

നല്‍കുന്നു ഞാനിവിടെ,,, .....

Wednesday, January 13, 2010

സക്കറിയ പറഞ്ഞത് ശരിയാണോ ?

നോക്കു സക്കറിയ എന്ന കലാകാരന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരന്‍
ആരുടെയോ എച്ചില്‍ തിന്നിട്ടു ശര്‍ദ്ദിച്ച ഈ മഹത് വചനം കേള്‍ക്കു,...
ആദരണീയരായ മണ്മറഞ്ഞ സഖാക്കളേ ഇങ്ങനെ അവഹെളിച്ചാല്‍ കമ്മുണിസ്റ്റുകാര്‍ പൊറുക്കില്ല അത് സക്കറിയ അല്ല അതിലും വലിയ തൂലിക എന്തുന്ന ആളായാലും ,..ഇവിടെ അവര്‍ സഹിഷ്ണതയോടെ പെരുമാറി എന്നാണ് അറിയുന്നത്


സക്കറിയ പറയുന്നു…

“വാസ്‌തവത്തില്‍ ഈ ഇടതുപക്ഷ പ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്‌, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗികതയില്‍ ആ ഒളിവിന്റെ ഒരു സുഖത്തില്‍, അതിന്റെ മറവില്‍, ഇത്രമാത്രം ലൈംഗികതയോടു കൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്നു സംശയിക്കണം. ഒരു പക്ഷേ, കേരളത്തിലെ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഇടതുപക്ഷ പ്രസ്ഥാനം. ആ രാഷ്ട്രീയപ്രസ്ഥാനമാണ്‌ ഇന്ന്‌ ഇത്ര ഭീകരമായിട്ടുള്ള സങ്കുചിതത്വത്തിലേക്ക്‌ മടങ്ങി വന്നിരിക്കുന്നത്‌……”

സക്കറിയ പറഞ്ഞത് ശരിയാണോ ?

ഡി വൈ എഫ് ഐ കാര്‍ ചെയ്തതാണോ ശരി ?

ആ ശരി നമുക്ക് തിരയാം ....ചര്‍ച്ച തുടങ്ങാം

അതിനു മുന്‍പ് ഈ ലിങ്ക് നോക്കുകാ



ഈ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ ഈ ലിങ്കിലൂടെ കാണുക എന്നിട്ട് നിങ്ങളുടെ അഭിപ്രായം പറയുക

courtasy: http://www.keralawatch.com/election2009/?p=25573

Thursday, December 10, 2009

വെറും പക്ഷവും,.. ഒടുങ്ങാത്ത പാതകങ്ങളും മാത്രം ....

അധ്യായം __________1

പരിവര്‍ത്തനത്തിന്‍റെ പാതയിലെവിടെയോവച്ചു
ജിവന്‍റെ ആധാരമായ സൃഷ്ടി രഹസ്യം തിരഞ്ഞപ്പോള്‍
എന്‍റെ തലച്ചോറില്‍ നിന്നും അടര്‍ന്നു മാറിയ
ഒരു തന്മാത്രയിലീ പ്രപഞ്ചം നടുങ്ങുന്നു

നിന്റെ ഓമനപേര്‍"ജിഹാദ് "എന്നത്രേ
ചീഞ്ഞളിഞ്ഞ ശവശരീരങ്ങള്‍ ദുര്‍ഗന്ധം വിതറുന്ന
നഗരവീഥിയോരങ്ങളില്‍ ഇപ്പോഴും ഇരകളെ കാത്തു
പൊട്ടിച്ചിതറി ഒടുങ്ങാന്‍ ഒരു ജിഹാദി ഉണര്‍ന്നിരിക്കുന്നു

അധ്യായം________2


പാതിരിമാരും വലിയമ്പ്രാക്കളും ചേര്‍ന്ന്
ക്രിസ്തുവിനെ വീണ്ടും ക്രൂശിച്ചു
മഠങ്ങളില്‍ തിരുമണവാട്ടികളുടെ ഉദരം നിറക്കുന്ന
പൌരോഹിതത്വത്തിന്റെ ശുശ്രൂഷകളില്‍
പുതിയ രക്ഷകന്‍ പിറന്നേയ്ക്കാം....

അവന്‍റെ വരവും കാത്തു,..അഭയമാര്‍ക്ക് അഭയം
നല്‍കാത്ത അല്‍താരയിലെ
സ്വരണ കുരിശില്‍ നിന്നിറങ്ങി
യേശു ദേവന്‍ തെമ്മാടികുഴിയിലുറങ്ങുന്നു

അവര്‍ക്കറിയാം കര്‍ത്താവിന്‍റെ
ദേഹം ഇനിയും ഉയര്‍ത്തെഴുനേല്‍ക്കില്ലാന്നു


അധ്യായം _________3


വനവാസം കഴിഞ്ഞും മടങ്ങിവരാത്ത രാമനായി
അശ്വമേധത്തിനിറങ്ങിയോര്‍.....
ചുടുചോര മോന്തി ഉറകളിലുറങ്ങുന്ന
ഉടവാള്‍ മുനകളില്‍ നിന്നുയരുന്ന
ആത്മരോദനത്തിന്റെ സംഗീതം ശ്രവിച്ചു
ഉന്മത്തരായി വഴിതെറ്റിയലയുമ്പോള്‍....

ഹേ,.. രാമാ...എനിക്കറിയണം ,

ഘോരവനത്തിലെവിടെയോ നീയുപേക്ഷിച്ച
വൈദേഹിയുടെ നിറവയര്‍ -
പിളര്‍ന്ന തൃശൂലമാരുടെതാണ് ?

_________________

ഉപസംഹാരം
___________________


മാതെതരത്വത്തിന്‍റെ ആട്ടിന്‍
തോലണിഞ്ഞ വൈതാളികന്മാരെ
ഇനി പറയരുത് എന്നോട് ,..

ഞാനൊരു പക്ഷപാതിയാണെന്ന്,,,
ഇതില്‍ പക്ഷപാതങ്ങളില്ല ....

വെറും പക്ഷവും
ഒടുങ്ങാത്ത പാതകങ്ങളും മാത്രം .....

Monday, October 26, 2009

''നിങ്ങളുടെ സൂര്യനെ അപഹരിച്ചു '

ചിലന്തി വലയില്‍ കുടുങ്ങിയ
നിശാ ശലഭത്തിനെ പോലെ...
പിടയുന്ന എന്‍റെ കൃഷ്ണമണികള്‍
ഔപചാരികതയുടെ
പൂക്കള്‍ വിതറി
വിടപറഞ്ഞകന്നു പോകുന്ന
അവസാന നിഴല്‍ തുമ്പില്‍ കുടുങ്ങി
സ്മ്രിതിയുടെ പിന്നാം പുറങ്ങളില്‍
പഴയ കാഴ്ചകള്‍ തിരയുന്നു ........

നിങ്ങള്‍ കുഴികുത്തി മൂടിയ
നിലാവിന്റെ ഇത്തിരി വെട്ടത്തെ ഓര്‍ത്തു
ഒരുജന്മം മുഴുവനീ തമസിലൊരു
കരിന്തിരിയായ് എരിയാതെരിയാം
പകരമൊരു പൌര്‍ണമിയെ
എനിക്കായ്‌ പകരുവാന്‍
ഋതുഭേതങ്ങളുടെ
പ്രണയാര്‍ദ്ര നയനങ്ങള്‍ക്കാവുമോ?

ചിതല്‍ തിന്ന സ്വപ്നങ്ങളെ
മറവിയുടെ കറുത്ത പുല്‍മേട്ടില്‍
തുറന്നു വിട്ടു
ഗണിച്ചു തീരാത്ത കടപ്പടുകളുടെ മുന്‍പില്‍
ചിരിപൂക്കള്‍ വിടര്‍ത്തി
ഇനിയുമേറെ ദൂരം താണ്ടാനുണ്ട്

ദിശ മറന്ന കണ്ണുകളോട്
ഭാരമേന്തി തളര്‍ന്ന പാദങ്ങളോട്
ചുവന്ന പുലരിയെ തിരയുന്ന ചിന്തകളോട്
ഞാനിനി എന്ത് പറയാന്‍ ...
പറയട്ടെ ....ഞാന്‍
'അവരുടെ സൂര്യനെ നിങ്ങള്‍ അപഹരിചെന്നു'